ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്; ബെവ്‌കോ ഔട്ട് ലെറ്റുകളിലും വില്‍പ്പന നടത്തിയ പണത്തില്‍ കുറവ് കണ്ടെത്തി

തിരുവനന്തപുരം:പല ബെവ്‌കോ ഔട്ട് ലെറ്റുകളിലും വില്‍പ്പന നടത്തിയ പണത്തില്‍ കുറവ് കണ്ടെത്തി. വിജിലന്‍സ് സംസ്ഥാനത്തെ 78 ഷോപ്പുകളില്‍ ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പല ഷോപ്പുകളിലും വില്‍പ്പന നടത്തിയ പണവും ഷോപ്പിലുഉള പണവും തമ്മില്‍ പൊരുത്തകേട് കണ്ടെത്തി. പത്തനംതിട്ട, റാന്നി, ഇലവുംതിട്ട എന്നിവടങ്ങളില്‍ കണ്ടെത്തിയത് വലിയ വ്യത്യാസമാണ്. പുനലൂരില്‍ ഒരു ഷോപ്പില്‍ പൈപ്പിനുള്ളില്‍ പണം സൂക്ഷിരുന്നതായി കണ്ടെത്തി. തിരുവനന്തപുരം ഉള്ളൂരില്‍ 3000 രൂപ കൂടുതലാണ് കണ്ടെത്തിയത്.

മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ വില ചില ഉദ്യോഗസ്ഥര്‍ ഈടാക്കുന്നു, കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നു, ഇതിന് പ്രത്യുപകാരമായി പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാരില്‍ നിന്നും കൈക്കൂലിയായി കമ്മീഷന്‍ ചില ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നു, ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വില വിവരവും, ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാറില്ല.

ചില ഔട്ട് ലെറ്റുകളില്‍ ബില്ല് നല്‍കാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കള്‍ക്ക് മദ്യം വില്‍ക്കുന്നു. ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളില്‍ ഡാമേജ് ഇനത്തില്‍ കാണിച്ച് ബില്ല് നല്‍കാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥര്‍ പണം വീതിച്ചെടുക്കുന്നു. മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് പല ഉദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നു. ചില ഔട്ട്ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് മദ്യം പൊതിയാതെ നല്‍കുന്നു.

ഇടുക്കിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയ അഞ്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. ഉപ്പുതറ, കൊച്ചറ, മൂന്നാര്‍ എന്നീ ഔട്ട്‌ലെറ്റുകളില്‍ നിന്നായി കണക്കില്‍ പെടാത്ത 21,907 രൂപ കണ്ടെത്തി.പൂപ്പാറ, രാജാക്കാട് ഔട്ട്‌ലെറ്റുകളില്‍ നന്നായി 14,359 രൂപയുടെ കുറവും കണ്ടെത്തി.മദ്യം പൊതിയാന്‍ പത്രം വാങ്ങിയതിലും ക്രമക്കേട്.

23032 രൂപയുടെ പത്രക്കെട്ടുകള്‍ വാങ്ങിയതായും എന്നാല്‍ ആര്‍ക്കും മദ്യം പൊതിഞ്ഞു കൊടുത്തിട്ടില്ലെന്നും കണ്ടെത്തല്‍. എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.രേഖകളില്ലാതെ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ടുപേര്‍ ജോലി ചെയ്യുന്നതായും കണ്ടെത്തി.

Top