ലൗ ജിഹാദില്‍ നിന്ന് എങ്ങനെ രക്ഷപെടാം? മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി വിശ്വ ഹിന്ദു പരിക്ഷത്ത്

love-jihad

കൊല്‍ക്കത്ത: ലൗ ജിഹാദില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ബംഗാളിലെ വിശ്വഹിന്ദു പരിക്ഷത്ത്. മുസ്ലീം ആണ്‍കുട്ടികളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നത് സംബന്ധിച്ച് വിഎച്ച്പി ലഘുലേഖകള്‍ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ സ്‌കൂളുകളിലും കോളേജുകളിലും പ്രവര്‍ത്തകരെത്തി മുസ്ലീംകളെ വിവാഹം കഴിക്കുന്നതില്‍ നിന്നും പെണ്‍കുട്ടികളെ തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ പൂര്‍ത്തിയാക്കും.

ഹിന്ദു പെണ്‍കുട്ടികളെ വലയിലാക്കുന്നതിന് യുവാക്കള്‍ക്ക് പ്രത്യേകം പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് വിഎച്ച്പിയുടെ വാദം. വിലകൂടിയ സമ്മാനങ്ങള്‍, ഭക്ഷണം എന്നിവ നല്‍കി ബോളിവുഡ് നടന്മാരെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് യുവാക്കളുടെ നടപടികള്‍. ഇത് അപകടകരമാണെന്നും ഇതിനെതിരെ കരുതിയിരിക്കണമെന്നും ലഘുലേഖകളില്‍ പറയുന്നു. ഇത്തരം പ്രവണത എവിടെയെങ്കിലും കണ്ടാല്‍ വിശ്വ ഹിന്ദു പരിക്ഷത്തിനെ അറിയിക്കുന്നതിനൊപ്പം പൊലീസില്‍ പരാതിപ്പെടാനും ലഘുലേഖയില്‍ നിര്‍ദ്ദേശിക്കുന്നു.

വിവാഹം കഴിഞ്ഞ ഹിന്ദു യുവതികള്‍ താലിയും സിന്ധൂരവും വളകളും, ആചാരപ്രകാരമുള്ള മറ്റ് ആഭരണങ്ങളും കൃത്യമായി ധരിക്കണം. മുസ്ലീങ്ങളുടെ ലക്ഷ്യം തന്നെ എല്ലാവരെയും ഇസ്ലാം മതത്തിന്റെ ഭാഗമാക്കാനാണെന്നും വിഎച്ച്പി വാദിക്കുന്നു.

മുസ്ലീംയുവാക്കളുടെ ചതി മനസ്സിലാക്കാന്‍ ചില ലക്ഷണങ്ങളും ലഘുലേഖ പറയുന്നു.
1. മാന്യന്‍മാരായി പെരുമാറും
2.ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന നിഷ്‌ക്കളങ്കരായ പെണ്‍കുട്ടികളെ സഹായിക്കും.
3. ഹിന്ദു പേരുകള്‍ ഉപയോഗിക്കും.
4. മുസ്ലീം പെണ്‍കുട്ടികളുമായി കൂട്ടുകൂടാന്‍ നിര്‍ബന്ധിക്കും
5.ബൈക്കില്‍ ലിഫ്റ്റ് നല്‍കും
6.സമൂഹമാധ്യമങ്ങളുടെ ഉപയോഗം
7.സമ്മാനങ്ങള്‍, ഭക്ഷണങ്ങള്‍ തുടങ്ങിയവ നല്‍കും
8.കോളെജ് പ്രോജക്ടില്‍ സഹായിക്കും.
9.ലൈംഗികമായി ഉപയോഗിച്ച് ഭീഷണിപ്പെടുത്തും.
10. പ്രണയം നിരസിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും.
തുടങ്ങിയ കാര്യങ്ങള്‍ ഗൗരവത്തോടെ ശ്രദ്ധിക്കണമെന്നും ലേഖനം വ്യക്തമാക്കുന്നു.

ലൗ ജിഹാദിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ ഒന്നുകില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെടുന്നു, അല്ലെങ്കില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ എത്തുന്നു. 8,9 കുട്ടികളെ പ്രസവിച്ച് ജീവിതം നശിക്കുന്നതാണ് മറ്റൊരു കാഴ്ച. സംസ്‌ക്കാരിക ഉണര്‍വ്വും ഹിന്ദു മതഗ്രന്ധങ്ങള്‍ പഠിക്കുന്നതും മാത്രമാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമെന്ന് പരിക്ഷത്ത് മുന്നറിയിപ്പ് നല്‍കുന്നു.

Top