കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേട്ടം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 2467 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് കരസ്ഥമാക്കി.
ബിജെപി 386 സീറ്റും സിപിഎം 94 സീറ്റും സ്വന്തമാക്കിയതയാണ് ലഭിക്കുന്ന വിവരം. സിപിഎം 163 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് 33 സീറ്റില്‍ വിജയിച്ചപ്പോള്‍ 55 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
അതേസമയം വളരെയധികം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചതായാണ് വിവരം. പലയിടത്തും ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടാണ് സ്വതന്ത്രരുടെ വിജയത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.