ബംഗാളിനെ പഴയ ബിഹാറിനോടുപമിച്ചു; പ്രത്യേക തിരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ പരാതിയുമായി തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രത്യേക തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ അജയ്.വി.നായിക് വിവാദത്തില്‍. പശ്ചിമ ബംഗാളില്‍ നിലവിലുള്ള സ്ഥിതി 10 15 വര്‍ഷം മുമ്പ് ബിഹാറിലുള്ളതുപോലെയാണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബിഹാറിലെ പഴയ തിരഞ്ഞെടുപ്പ് കാലത്തെ സ്ഥിതിയാണ് ബംഗാളില്‍. അക്കാലത്ത് ബിഹാറിലെ ബൂത്തുകളില്‍ കേന്ദ്രസേനയെ ശക്തമായി വിന്യസിക്കേണ്ടിയിരുന്നു. ബംഗാളിലെ എല്ലാ ബൂത്തുകളിലും ഇപ്പോള്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടിരിക്കുന്നു. സംസ്ഥാന പൊലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് കാരണം. എന്നാണ് അജയ്.വി.നായിക് പറഞ്ഞത്.

അജയ് വി നായിക് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. അദ്ദേഹത്തെ സംസ്ഥാനത്തു നിന്നും തിരിച്ചു വിളിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top