ബെയ്‌റൂട്ട് സ്‌ഫോടനം; പൊലീസും ജനങ്ങളും ഏറ്റുമുട്ടി

ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ചയുണ്ടായ പ്രതിഷേധത്തില്‍ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

പ്രതിഷേധത്തില്‍ 55 പേര്‍ സമീപത്തെ ആശുപത്രികളിലും 117 പേരെ സംഭവ സ്ഥലത്തും ചികിത്സയിലാണെന്ന് റെഡ്‌ക്രോസ് അറിയിച്ചു. തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കുള്ള ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. സ്‌ഫോടനത്തിന് ഉത്തരവാദികളായ രാഷ്ട്രീയക്കാരെ പ്രതീകാത്മകമായി തൂക്കിലേറ്റാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രകടനം സംഘടിപ്പിച്ചത്.

അതേസമയം, സ്‌ഫോടനത്തില്‍ 154 ആളുകളാണ് മരിച്ചത്. ഇതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടില്ല. അറുപതിലധികം പേരെ കാണാതായിട്ടുണ്ട്. അവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 5000-ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 120 പേരുടെ നില അതീവ ഗുരുതരമാണ്.

Top