ബീഫ് കടത്തിയെന്ന് ആരോപിച്ച് ക്രൂര മര്‍ദ്ദനവും, പൊലീസ് കേസും

ഹരിയാന: ബീഫ് കടത്തിയെന്ന് ആരോപിച്ച് ഹരിയാനയില്‍ ഓട്ടോ ഡ്രൈവറുള്‍പ്പെടെ അഞ്ചുപേരെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

ഇതേതുടര്‍ന്ന് ഗോരക്ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ മര്‍ദനത്തിന് ഇരയായവര്‍ക്കെതിരെ ബീഫ് കടത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു.

ഗോരക്ഷകരുടെ ക്രൂരത തടയാന്‍ ഓരോ ജില്ലയിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് പൊലീസ് നടപടി.

അഞ്ചോളം പേരടങ്ങുന്ന സംഘം ജയ് ഹനുമാന്‍ മുദ്രാവാക്യം വിളികളോടെയാണ് ആക്രമണം അഴിച്ചു വിട്ടത്.

എന്നാല്‍ ഗോരക്ഷകരുടെ ക്രൂരതയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ കുറിച്ച് പൊലീസ് മൗനം പാലിക്കുകയാണ്.

മര്‍ദ്ദനമേറ്റ വ്യക്തികളുടെ കൈവശമുണ്ടായിരുന്നത് ബീഫ് തന്നെയാണോയന്ന് പരിശോധിച്ചു വരികയാണെന്നും മര്‍ദ്ദനത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം.

Top