ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പ്രതി രവി പൂജാരി സെനഗലില്‍ നിന്ന് രക്ഷപെട്ടതായി സൂചന

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ മുഖ്യപ്രതി രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രക്ഷപെട്ടതായി സൂചന.

ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുളള മുംബൈ അധോലോക കുറ്റവാളിയായ രവി പൂജാരി കഴിഞ്ഞ ജനുവരി 21നായിരുന്നു സെനഗലില്‍ പിടിയിലായത്. ഒരു വഞ്ചനാക്കേസിലാണ് അറസ്റ്റിലായത്.

ആന്റണി എന്ന വ്യാജപ്പേരില്‍ ബാറും ഹോട്ടലും നടത്തിയ രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു കരാര്‍ സെനഗലുമായി നിലവിലില്ലാത്തത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടസമായി.

എന്നാല്‍, വഞ്ചനാക്കേസില്‍ ജാമ്യം നേടിയ രവി പൂജാരി റോഡുമാര്‍ഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.

Top