ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) സുപ്രീംകോടതിയുടെ വിമര്‍ശനം. ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ കാര്യമായി ഒന്നും ചെയ്തില്ല.
ഫണ്ട് വിതരണത്തില്‍ അപാകതയുണ്ട്. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയില്ലെന്ന് പറയരുതെന്നും സുപ്രീംകോടതി പറഞ്ഞു. ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍.