ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടം തുടര്‍ച്ചയായ ഏഴാം തവണയും ബയണ്‍ മ്യൂണിക്കിന്. അവസാനമല്‍സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ 5–1ന് തോല്‍പിച്ചതോടെയാണ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പിന്തള്ളി ബയണ്‍ കിരീടമുറപ്പിച്ചത്. ബയണ്‍ ജേഴ്സയില്‍ അവസാന മല്‍സരത്തിനിറങ്ങിയ ഫ്രാങ്ക് റിബറിയും ആര്യന്‍ റോബനും ഗോള്‍ നേടി ബവേറിയന്‍സിനോട് വിടപറഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രാങ്ക്ഫർടിന്‍റെ സെബാസ്റ്റ്യന്‍ ഹെല്ലര്‍ ഗോള്‍ മടക്കിയെങ്കിലും ഡേവിഡ് അലബ (53′), സാഞ്ചെസ് (58′), ഫ്രാങ്ക് റിബറി (72′), ആര്യന്‍ റോബന്‍ (78′) വിജയം ഉറപ്പിക്കുകയായിരുന്നു. 78 പോയന്‍റാണ് ലീഗില്‍ ബയേണ്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ മോൺചെൻ ഗ്ലാഡ്ബാക്കിനെതിരെ ഡോട്ട്മുണ്‍ഡ് ജയിച്ചെങ്കിലും ബയേണ്‍ തോല്‍ക്കാത്തതിനാല്‍ 76 പോയന്‍റ് നേടി രണ്ടാം സ്ഥാനക്കാരാകാനേ സാധിച്ചുള്ളൂ.