ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍: പ്രതി ആരിസ് ഖാന് വധശിക്ഷ

ന്യൂഡല്‍ഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആരിസ് ഖാന് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസിനെ കോടതി വിശേഷിപ്പിച്ചത്. ആരിസ് ഖാന് വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി പൊലീസും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കുറ്റവാളിയുടെ ഭാഗത്ത് നിന്ന് കുറ്റബോധത്തിന്റെ നേരിയ കണികപോലും പ്രത്യക്ഷമല്ലെന്നും ഇത് അദ്ദേഹത്തെ തിരുത്താന്‍ സാധിക്കുമെന്ന ചെറിയ സാധ്യത പോലും ഇല്ലാതാക്കുന്നുവെന്നും പ്രോസിക്യൂട്ടര്‍ എ.ടി അന്‍സാരി കോടതിയെ അറിയിച്ചു. ഡല്‍ഹി, ജയ്പുര്‍, അഹമ്മദാബാദ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലടക്കമുണ്ടായ നിരവധി സ്‌ഫോടനക്കേസുകളില്‍ ആരിസ് ഖാന് പങ്കുണ്ട്.

രാജ്യതലസ്ഥാനത്ത് നാലിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു ബട്‌ല ഹൗസിലെ ഏറ്റുമുട്ടല്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018 ല്‍ ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു

Top