ഔട്ടായതിന്റെ ദേഷ്യം തീര്‍ക്കാന്‍ ബാറ്റ് സ്റ്റമ്പിലടിച്ചു; അബദ്ധം പിണഞ്ഞ് മുംബൈ ക്യാപ്റ്റന്‍

ഴിഞ്ഞ ദിവസത്തെ ഐപിഎല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 34 റണ്‍സിന്റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ വീണ്ടും അബദ്ധം പിണഞ്ഞിരിക്കുകയാണ് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക്. കളിയില്‍ ഔട്ടായതിന്റെ ദേഷ്യം തീര്‍ക്കാന്‍ ബാറ്റ് കൊണ്ട് സ്റ്റമ്പിലടിച്ച സംഭവമാണ് രോഹിതിന് വിനയായേക്കുക.

മുംബൈ ഇന്നിംഗ്‌സിന്റെ നാലാം ഓവറിലായിരുന്നു സംഭവം. ഹാരി ഗര്‍ണിയെറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. കൊല്‍ക്കത്തന്‍ താരങ്ങളുടെ എല്‍ ബി ഡബ്ല്യൂ അപ്പീല്‍ ശരിവെച്ച അമ്പെയര്‍ അത് വിക്കറ്റും വിളിച്ചു. എന്നാല്‍ രോഹിത് ശര്‍മ്മയാകട്ടെ ആ വിക്കറ്റില്‍ ഡി ആര്‍ എസ് ആവശ്യപ്പെട്ടു, പക്ഷേ ഡി ആര്‍ എസിലും അത് ഔട്ടാണെന്ന് തന്നെ വിധി വന്നു. ഇതാണ് രോഹിതിനെ ചൊടിപ്പിച്ചത്.

ഔട്ടായി പുറത്തേക്ക് നടക്കുന്നതിനിടയില്‍ അമ്പെയറോട് കയര്‍ത്ത് സംസാരിച്ച രോഹിത് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റമ്പില്‍ ബാറ്റ് കൊണ്ടിടിച്ചു. ഈ സമയം രണ്ട് ബെയിലുകളും താഴെ വീണു. കളിക്കളത്തിലെ ഈ അച്ചടക്ക ലംഘനത്തിന് രോഹിത്തിനെതിരെ മാച്ച് റഫറിയുടെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Top