ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നു; തുറന്നടിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

thiruvanchur

തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ അഴിമതി നടന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

സംസ്ഥാനത്ത് ബാറുകള്‍ തുറന്നതിനു ശേഷം മദ്യവില്‍പ്പന കൂടിയിരുന്നു. ബാര്‍ തുറന്ന ജൂലായില്‍ അരലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം അധികമായിട്ട് വിറ്റിരുന്നു. ജൂണില്‍ 15.50 ലക്ഷം കെയ്‌സ് വിദേശമദ്യമാണ് വിറ്റത്. ജൂലായില്‍ ഇത് 16 ലക്ഷം കെയ്‌സായി.

മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തെത്തുടര്‍ന്നായിരുന്നു സംസ്ഥാനത്തെ പഞ്ചനക്ഷത്രമൊഴിച്ചുള്ള ബാറുകള്‍ പൂട്ടിയത്. പാതയോരത്ത് മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വില്‍പ്പനശാലകളും ബിയര്‍-വൈന്‍ പാര്‍ലറുകളും അടയ്ക്കുയും ചെയ്തിരുന്നു.

Top