ഉത്തർപ്രദേശിൽ റഷ്യൻ വനിതയെ ബലാത്സംഗം ചെയ്ത ബാങ്ക് മാനേജർ അറസ്റ്റിൽ

rape

മാതുര: ഉത്തർപ്രദേശ് വൃന്ദാവനിൽ റഷ്യൻ വനിതയെ ബലാത്സംഗം ചെയ്ത ദേശീയ ബാങ്കിന്റെ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ.

20 വയസുകാരിയായ റഷ്യൻ വനിതയാണ് പീഡനത്തിനിരയായത്.

ഇരുവരും ഫെയ്‌സ്ബുക്കിൽ സുഹൃത്തുക്കൾ ആണെന്നും, യുവതി സെപ്തംബറിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മഹേന്ദ്ര പ്രസാദ് സിംഗ് എന്ന ബാങ്ക് മാനേജറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ വൈദ്യ പരിശോധനയ്ക്കായി അയച്ചു.

2016 നവംബറിലാണ് ഇരുവരും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും അടുത്ത സൃഹൃത്തുക്കളായി മാറുകയായിരുന്നു.

മഹേന്ദ്ര പ്രസാദ് സിംഗ് പറഞ്ഞത് അനുസരിച്ച് 2017 സെപ്തംബറിൽ യുവതി വൃന്ദാവനിൽ എത്തിയെന്നും,
സെപ്തംബർ 22 ന് യുവതിയെ വീട്ടുതടങ്കലിൽവെച്ചാണ് മഹേന്ദ്ര പ്രസാദ് സിംഗ് പീഡനത്തിനിരയാക്കിയാതെന്നും പൊലീസ് പറഞ്ഞു.

മറ്റൊരു റഷ്യൻ വനിതയെ കണ്ടുമുട്ടിയതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

റിപ്പോർട്ട് : രേഷ്മ പി .എം

Top