ഓഡിറ്റിങ്ങില്‍ തെറ്റ് വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആര്‍ബിഐ

കൊല്‍ക്കത്ത: ബാങ്ക് ഓഡിറ്റിങ്ങില്‍ തെറ്റ് വരുത്തുന്ന അംഗീകാരമുള്ള ഓഡിറ്റിങ്ങ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. തെറ്റ് ഗുരുതരമായാല്‍ പുതിയ ഓഡിറ്റിങ്ങിനുള്ള അനുമതി നിഷേധിക്കുമെന്നും ആര്‍ ബി ഐ വ്യക്തമാക്കി.

നിലവിലെ രീതികള്‍ക്ക് എത്രത്തോളം അന്തരം വരുത്തുന്നുവെന്നതിനെ ആശ്രയിച്ചാണ് നടപടി സ്വീകരിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഓഡിറ്റര്‍മാരുടെ സംഭാവനകള്‍ വലുതാണെങ്കിലും ബാങ്ക് വായ്പ സംബന്ധമായ പ്രശ്‌നങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് ആര്‍ ബി ഐ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് നടത്തിയ പരിശോധനയില്‍ ഐസിഐസിഐ, ആക്‌സീസ് ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ ഓഡിറ്റിങ്ങില്‍ കൃത്രിമത്വം കണ്ടെത്തിയിരുന്നു. ഇവരുടെ ആസ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നതാണ് കണ്ടെത്തിയ കുറ്റം. ഓഡിറ്റര്‍മാര്‍ നല്‍കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ തെറ്റായ സര്‍ട്ടിഫിക്കേഷനുകളും കണ്ടെത്തിയിരുന്നു.

Top