Bangladesh in the Twenty20 series sweep against New Zealand

ബേ ഓവല്‍: ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തേയുമായ മത്സരത്തില്‍ 27 റണ്‍സിനാണ് കിവീസ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.

195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ആദ്യ രണ്ട് മത്സരങ്ങളിലും ഏകദിന പരമ്പരയിലും കിവീസ് വിജയിച്ചിരുന്നു.

കോറി ആന്‍ഡേഴ്‌സണാണ് കളിയിലെ താരം. ടോസ് നേടിയ ബംഗ്ലാദേശ് കിവീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മികച്ചരീതിയില്‍ തുടങ്ങിയെങ്കിലും ഏഴു റണ്‍സിനിടെ മൂന്നു വിക്കറ്റ വീഴ്ത്തി ബംഗ്ലാദേശ് തിരിച്ചടിച്ചു.

എന്നാല്‍ ഇതിനുശേഷം ഒത്തുചേര്‍ന്ന നായകന്‍ കെയ്ന്‍ വില്ല്യംസണും കോറി ആന്‍ഡേഴ്‌സണും ചേര്‍ന്ന് ബംഗ്ലാ പ്രതീക്ഷകള്‍ തെറ്റിച്ചു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ആന്‍ഡേഴ്‌സണ്‍ 94 റണ്‍സുമായി പുറത്താകാതെനിന്നപ്പോള്‍ വില്ല്യംസണ്‍ 60 റണ്‍സ് നേടി പുറത്തായി. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് തമിം ഇഖ്ബാലും(24), സൗമ്യ സര്‍ക്കാരും(42) ചേര്‍ന്നു മുകച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി.

ഇരുവരും പുറത്തായശേഷമെത്തിയ ഷക്കിബ് അല്‍ ഹസന്‍ (41) പൊരുതിനോക്കിയെങ്കിലും ആരും പിന്തുണ നല്‍കാനുണ്ടായില്ല.

Top