bangaloor tranciyan women rape

ബംഗളുരു: ബംഗളുരുവില്‍ ടാന്‍സാനിയക്കാരിയായ യുവതിയെ ആള്‍ക്കൂട്ടം നഗ്‌നയാക്കി മര്‍ദ്ദിയ്ക്കുകയും പൊതുനിരത്തിലൂടെ നടത്തുകയും ചെയ്തു. യുവതിയുടെ കാര്‍ കത്തിയ്ക്കുകയും ചെയ്തു.

പൊലീസ് നോക്കി നില്‍ക്കെ ആയിരുന്നു ഈ പൈശാചികത. ബംഗളുരുവിലെ ആചാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ 21കാരിയാണ് അക്രമികളുടെ ക്രൂര പീഡനത്തിന് ഇരയായത്.

ഞായറാഴ്ച രാത്രി 35കാരനായ ഹെസറഘട്ട സ്വദേശിയായ സ്ത്രീ ടാന്‍സാനിയന്‍ യുവതിയുടെ കാര്‍ ഇടിച്ച് മരിച്ചുവെന്ന് ആരോപിച്ചായിരുന്നു പീഡനം. അതേ സമയം ഇടിച്ച കാര്‍ ആയിരുന്നില്ല യുവതിയുടേത്.

നാല് സുഹൃത്തുക്കളോടൊപ്പം വാഗണ്‍ ആര്‍ കാറില്‍ വരുകയായിരുന്നു യുവതി. പെട്ടെന്ന് ആള്‍ക്കൂട്ടം കാര്‍ തടയുകയും യുവതിയെ ബലമായി പുറത്തേയ്ക്ക് വലിച്ചിടുകയും ചെയ്തു. യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റാന്‍ തുടങ്ങിയപ്പോള്‍ ടി ഷര്‍ട്ട് കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ച യുവാവിനെയും അക്രമികള്‍ മര്‍ദ്ദിച്ചു.

ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ബസിലെ യാത്രക്കാര്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് തള്ളിയിടുകയും ചെയ്തു. കാറിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകള്‍, എ.ടി.എം കാര്‍ഡുകള്‍ എന്നിവയും പണവും മറ്റ് രേഖകളും കത്തിനശിച്ചു. ഇവരുടെ ഫോണ്‍ മോഷ്ടിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പണില്ലാത്തതിനാല്‍ ആശുപത്രിയിലും പരിക്കേറ്റ് ഇവര്‍ക്ക് ചികിത്സ നിഷേധിയ്ക്കപ്പെട്ടു.

Top