പശുവിനെ കടത്തിയെന്നാരോപണം; ബംഗാളില്‍ 2 പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ചുണ്ടായ ആള്‍ക്കൂട്ടആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് മതാബംഗാ മേഖലയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചത്.

പശുവുമായി പിക് അപ്പ് വാനില്‍ പോകുന്നതിനിടെ റൈബുല്‍ ഇസ്ലാമിനെയും പ്രകാശ് ദാസിനെയും ഒരു സംഘം ആളുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. പ്രദേശവാസികള്‍ വാഹനം തടഞ്ഞ് പശുവിനെ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തുനിന്ന് മോഷ്ടിച്ചതാണ് ഈ പശുക്കളെ എന്നായിരുന്നു ഇവരുടെ ആരോപണം. ആക്രമിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം ഇവരുടെ വാഹനത്തിന് തീയിടുകയായിരുന്നു. ഇരുവരെയും പ്രദേശത്തെ ഒരു സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top