ബാലഭാസ്‌കറിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു

Balabhaskar

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മൃതദേഹം അദ്ദേഹം പഠിച്ച യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പ്രിയകലാകാരനെ ഒരു നോക്കു കാണാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, കെ.മുരളീധരന്‍ എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവരും യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തി ബാലഭാസ്‌കറിന് അന്തിമോപചാരം അര്‍പ്പിച്ചു.

സംഗീത സിനിമാ ലോകത്തെ നിരവധി സുഹൃത്തുക്കള്‍ മരണവിവരം അറിഞ്ഞ് രാവിലെ മുതല്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് കലാഭവനിലേക്ക് മൃതദേഹം മാറ്റും.

Top