കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കറല്ല; ലക്ഷ്മിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ ആയിരുന്നെന്ന് ബാലഭ്‌സ്‌കറിന്റെ ഭാര്യ ലക്ഷ്മി. വാഹനാപകടത്തെ തുടര്‍ന്ന് പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌കറും ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനിയും മരണത്തിന് കീഴടങ്ങിയത് ഇന്നും വിശ്വസിക്കാന്‍ ആരാധകര്‍ക്കും കുടുംബത്തിനും ആയിട്ടില്ല.

കുടുംബവുമായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴിയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയ്ക്കും സുഹൃത്ത് അര്‍ജ്ജുനും പരിക്കേറ്റിരുന്നു. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

എന്നാല്‍, വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴി നല്‍കിയിരുന്നത്. തൃശൂര്‍ മുതല്‍ കൊല്ലം വരെയാണ് താന്‍ വാഹനമോടിച്ചതെന്നും അപകട സമയത്ത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനിയും കാറിന്റെ മുന്‍ഭാഗത്താണ് ഉണ്ടായിരുന്നതെന്നും അര്‍ജ്ജുന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Top