മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസ്; പ്രതിയുടെ ജാമ്യഹര്‍ജി തളളി

തിരുവനന്തപുരം: പേട്ടയില്‍ മകളുടെ സുഹൃത്തിനെ വീട്ടിനുള്ളില്‍ വച്ച് കുത്തികൊന്ന കേസില്‍ പ്രതി സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. 19 കാരനായ അനീഷ് ജോര്‍ജ്ജിനെയാണ് സൈമണ്‍ ലാല ഡിസംബര്‍ 31 ന് കൊലപ്പെടുത്തിയത്. കള്ളനാണെന്ന് കരുതി അബദ്ധത്തില്‍ കുത്തിയെന്നായിരുന്നു സൈമണ്‍ ലാലയുടെ ആദ്യ മൊഴി.

പിന്നീട് വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൃത്യമായ ആസൂത്രത്തോടെയാണ് കൊലപാതകം ചെയ്തതെന്ന് സൈമണ്‍ പൊലീസിനോട് സമ്മതിച്ചു. മകളെ കാണാന്‍ അനീഷ് ജോര്‍ജ്ജ് വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം സൈമണുണ്ടായിരുന്നു. കൊലനടന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ ജാഗ്രതയോടെ സൈമണ്‍ കാത്തിരുന്നു.

അനീഷ് വീട്ടിനുള്ളില്‍ പ്രവേശിച്ചിട്ടണ്ടെന്ന് വ്യക്തമായതോടെ കരുതിവച്ചിരുന്ന കത്തിയെടുത്ത് മകളുടെ മുറിയില്‍ കയറി കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കുത്താനുപയോഗിച്ച കത്തി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

 

Top