ബാബറി മസ്ജിദ് കേസ്; ജഡ്ജി എസ് കെ യാദവ് ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ സിബിഐ ഉത്തര്‍പ്രദേശ് കോടതി വിധിയ്ക്കു പിന്നാലെ വിധി പ്രസ്താവിച്ച ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് വിരമിക്കും. 60 കാരനായ സുരേന്ദ്ര കുമാര്‍ യാദവ് 2019ല്‍ വിരമിക്കേണ്ടിയിരുന്നു. എന്നാല്‍ സുപ്രീം കോടതി അദ്ദേഹത്തിന് എക്സ്റ്റെന്‍ഷന്‍ നല്‍കുകയായിരുന്നു.

അതേസമയം, ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടു. മസ്ജിദ് തകര്‍ത്തതില്‍ ഒരു ആസൂത്രണവും ഇല്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ 32 പ്രതികളും കുറ്റവിമുക്തരായിരിക്കുകയാണ്. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്.

പള്ളി പൊളിക്കാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് അദ്വാനി ശ്രമിച്ചത്. പ്രതികള്‍ക്ക് എതിരായ തെളിവ് ശക്തമല്ലെന്നും പളളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികരാത്തിലാണെന്നും കോടതി പ്രസ്താവിച്ചു. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഫോട്ടോകളും വീഡിയോകളും കൃത്രിമമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അക്രമം കാട്ടിയത് സാമൂഹിക വിരുദ്ധരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Top