അയോധ്യ കേസ് പരിഗണിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി സുപ്രീംകോടതി.

2019 ജനുവരി ആദ്യ വാരത്തോടെ കേസ് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചത്.

കേസില്‍ എന്ന് വാദം കേള്‍ക്കണമെന്ന് ജനുവരിയില്‍ കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാമെന്നും ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്ന കാര്യത്തിലും അന്ന് തീരുമാനമാകുമെന്നും കോടതി അറിയിച്ചു.

തകര്‍ക്കപ്പെട്ട ബാബ്‌റി മസ്ജിദ് നില നിന്ന അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിശോധിക്കുക.

Top