Azam Khan spews controversy over triple talaq, calls for reinstatement of ‘sati pratha’

ലഖ്‌നൗ: പുരാണത്തിലെ ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തെ മുത്തലാഖിനോട് ഉപമിച്ച യുപി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് ആസാം ഖാന്‍ രംഗത്ത്. ശരിയത്തുമായി ബന്ധപ്പെട്ട വിഷയം മുസ്ലീങ്ങള്‍ക്ക് വിട്ടു നല്‍കൂ എന്നായിരുന്നു ആസാം ഖാന്റെ പരാമര്‍ശം.

സതീ സമ്പ്രദായത്തെ മുസ്ലീങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. മന്ത്രങ്ങള്‍ ഉരുവിടുന്നതിലും അവര്‍ തലയിട്ടിട്ടില്ല. എങ്ങനെയാണ് ഹിന്ദു വിവാഹ കര്‍മ്മങ്ങള്‍ നടത്തുന്നതെന്നും അവര്‍ അന്വേഷിച്ചിട്ടില്ലന്നും അസം ഖാന്‍ പറഞ്ഞു.

അതെ പരസ്പര ബഹുമാനം മുസ്ലീങ്ങളോടും കാണിക്കണം. എങ്ങനെയാണ് മുസ്ലീങ്ങള്‍ നിസ്‌ക്കരിക്കുന്നത്, വ്രതം നോക്കുന്നത്, നിക്കാഹ് നടത്തുന്നത്, തലാഖ് ചെയ്യുന്നത്, എന്നൊക്കെയുള്ള കാര്യം ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വിടണമെന്നും അസം ഖാന്‍ വ്യക്തമാക്കി.

Top