ആശുപത്രിയില്‍ പോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസ്സമതിച്ചു; ചികിത്സ വൈകി പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂര്‍: അത്യാസന്ന നിലയിലുള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ചികിത്സ വൈകി കുഞ്ഞ് മരിച്ചു. തോട്ടട സമാജ്‌വാദി കോളനിയിലെ വിപിന-സുനില്‍ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിന് ബോധക്ഷയമുണ്ടായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തെ ഇഎസ്‌ഐ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. റോഡിലിറങ്ങി ഓട്ടോക്ക് കൈ കാണിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് ഓട്ടം പോകാന്‍ ഡ്രൈവര്‍ വിസമ്മതിച്ചു. സമീപവാസിയുടെ ബൈക്കില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

Top