ധാക്ക: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ ബംഗ്ലാദേശില്‍ കല്ലേറ്. ആക്രമണത്തിൽ ബസിന്റെ ജനല്‍ചില്ല് തകര്‍ന്നു.
ടെസ്റ്റ് മാച്ചിനുശേഷം ഹോട്ടലിലേക്ക് മടങ്ങിയ ടീം സഞ്ചരിച്ച ബസിനുനേരെയാണ് കല്ലേറുണ്ടായത്.
ടീമിന്റെ സെക്യൂരിറ്റി മാനേജര്‍ സീന്‍ കരോള്‍ ഈ കാര്യം സ്ഥിരീകരിച്ചു.
കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എന്നും സീന്‍ കരോള്‍ വ്യക്തമാക്കി.
സുരക്ഷാ വീഴ്ച ഗൗരവമായാണ് കാണുന്നതെന്നും ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സംതൃപ്തി രേഖപ്പെടുത്തി.
2006 ല്‍ ടീം ബംഗ്ലാദേശില്‍ നടത്തിയ പര്യടനത്തിനു ശേഷം ഓസ്‌ട്രേലിയ ബംഗ്ലാദേശില്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
2015 ല്‍ രണ്ട് ടെസ്റ്റുകള്‍ ബംഗ്ലാദേശില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ അന്ന് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് റദ്ദാക്കിയിരുന്നു.