ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട്; ന്യൂസിലന്‍ഡുമായുള്ള ഫൈനല്‍ ഞായറാഴ്ച

ബര്‍മിങാം: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. 224 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 107 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 85 റണ്‍സെടുത്ത ജേസന്‍ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

224 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 85 റണ്‍സ് നേടിയ ജേസണ്‍ റോയിയുടെയും 49 റണ്‍സ് നേടിയ ജോറൂട്ടിന്റെയും ബാറ്റിംഗ് കരുത്തില്‍ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ജേസണ്‍ റോയിയും 34 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോയുമാണ് പുറത്തായത്. ജോ റൂട്ടും മോര്‍ഗനും പുറത്താകാതെ നിന്നു.

.
ബെയ്സ്റ്റോയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ജോസണ്‍ റോയി കമ്മിന്‍സിന്റെ ബോളില്‍ കാരി പിടിച്ച് പുറത്തായി.നേരത്തെ ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ആസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര തകരുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദില്‍ റാഷിദും ക്രിസ് വോക്സും ചേര്‍ന്ന് ആസ്‌ട്രേലിയയെ 49 ഓവറില്‍ 223 റണ്‍സില്‍ ഒതുക്കി. 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

14 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് മൂന്നുവിക്കറ്റ് നഷ്ടപ്പെട്ടു. നാലാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും അലെക്സ് കാരിയും ചേര്‍ന്നുള്ള 103 റണ്‍സാണ് ആസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. സ്പിന്നര്‍ ആദില്‍ റാഷിദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അലെക്സ് കാരിയെ പുറത്താക്കി സ്പിന്നര്‍ ആദില്‍ റാഷിദ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സ്റ്റോയിന്‍സും പുറത്തായി.

ക്യാപ്ടന്‍ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഹാന്‍ഡ്സ്‌കോമ്പ് എന്നിവരാണ് ആസ്‌ട്രേലിയന്‍ നിരയില്‍ ആദ്യം പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.

Top