മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ലിബറല്‍ പാര്‍ട്ടി സഖ്യം വീണ്ടും അധികാരത്തിലേയ്ക്ക്. നിലവില്‍ ഒസ്‌ട്രേലിയയുടെ പ്രാധാനമന്ത്രിയായ സ്‌കോട്ട് മോറിസന്‍ (51) തന്നെ 31-ാമതു പ്രധാനമന്ത്രിയായി അധികാരത്തിലേറും. വീണ്ടും ഓസ്‌ട്രേലിയയുടെ ഭരണകര്‍ത്താവായി സ്ഥാനമേൽക്കുന്ന മോറിസനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദനം അറിയിച്ചു
151 അംഗ ജനപ്രതിനിധി സഭയില്‍ ലിബറല്‍ പാര്‍ട്ടി സഖ്യം മൊത്തം 74 സീറ്റുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 66 സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ ലിബറല്‍ പാര്‍ട്ടി സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുന്നതിനായി മൊത്തം 76 സീറ്റ് വേണം. സ്വതന്ത്രയായി ജയിച്ച ഹെലന്‍ ഹെയിന്‍സ് ഇന്നലെത്തന്നെ ലിബറല്‍ പാര്‍ട്ടി സഖ്യത്തിനു പിന്തുണ നല്‍കുമെന്നു പ്രഖ്യാപിച്ചു. അതുകൊണ്ട് സ്വതന്ത്ര പിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ സ്‌കോട്ട് മോറിസനു പ്രയാസമുണ്ടാകയില്ല.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ട്ടന്‍ പാര്‍ട്ടി നേതൃത്വം രാജിവയ്ക്കുമെന്ന് അറിയിച്ചു. എക്‌സിറ്റ് പോള്‍ പ്രവചനം ലേബര്‍ പാര്‍ട്ടി മൊത്തം 82 സീറ്റുകള്‍ കയ്യടക്കി അധികാരം പിടിക്കുമെന്നായിരുന്നു.