ബ്രിസ്‌ബെയ്ന്‍: നാലാം ടെസ്റ്റിൽ ആദ്യം ബാറ്റേന്തിയ ഓസ്ട്രേലിയ 200 കടന്നു. 70 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണിപ്പോൾ ഓസ്ട്രേലിയ. ഓസീസിനായി മാർനസ് ലബുഷെയ്ൻ സെഞ്ചുറി നേടി. 204 പന്തിൽ ഒന്‍പത് ബൗണ്ടറികളടക്കം 108 റൺസെടുത്താണ് താരം പുറത്തായത്. ലബുഷെയ്നെ ടി. നടരാജന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഇതോടെ ഒസിസ് വീണ്ടും പ്രതിരോധത്തിലായി. കാമറൂൺ ഗ്രീനും (11 പന്തിൽ എട്ട്), ടിം പെയ്ൻ എന്നിവരാണു ക്രീസിൽ.
ലബുഷെയ്‌നിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. മാത്യു വെയ്ഡിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഒരു ഘട്ടത്തില്‍ 87-ന് മൂന്ന് എന്ന നിലയില്‍ നിന്നുമാണ് വെയ്ഡും ലബുഷെയ്‌നും ചേര്‍ന്ന് ഓസിസിനെ രക്ഷിച്ചത്. ടീം സ്‌കോര്‍ 200 കടന്നു. പിന്നീട് മാത്യു വെയ്ഡ് 45 റൺസെടുത്തു മടങ്ങി.