തിരുവനന്തപുരം : ആറ്റിങ്ങൽ കഞ്ചാവ് കേസിലെ മുഖ്യ പ്രതി പിടിയിലായി. ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി ജയൻ എന്ന് വിളിക്കുന്ന ജയചന്ദ്രൻ നായർ ആണ് അറസ്റ്റിലായത്. വഞ്ചിയൂർ സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫിസിൽ അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്യുകയാണ്. എക്‌സൈസ് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചിറയിന്‍കീഴ് മുടപുരം സ്വദേശിയുടെ ഗോഡൗണില്‍ സൂക്ഷിക്കാനായി മൈസൂരുവില്‍ നിന്നു കൊണ്ടുവന്ന കഞ്ചാവ് ആറ്റിങ്ങല്‍ കോരാണിയിലാണു പിടികൂടിയത്. മൈസൂരു കേന്ദ്രമായുള്ള മലയാളി സംഘമാണു കടത്തിനു പിന്നിലെന്നാണു കരുതുന്നത്. ഹൈദരാബാദ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വലിയ തോതിൽ കഞ്ചാവെത്തുന്നുവെന്നാണ് കണ്ടെത്തൽ.
ലോറി ഡ്രൈവര്‍ പഞ്ചാബ് സ്വദേശി കുല്‍ദീപ് സിങ്, ക്ലീനര്‍ ജാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ് എന്ന പഞ്ചാബ് സ്വദേശിയാണ്. ഇയാൾ ഹൈദ്രാബാദ് കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തുന്നത്.