മധ്യപ്രദേശ്: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഉമരിഹ ഗ്രാമത്തിലാണ് സംഭവം നടന്നത്.ഭർത്താവ് ജോലിക്ക് പോയ സമയത്ത് 13കാരനായ മകനും യുവതിയുമാണ് വീട്ടിലുണ്ടായിരുന്നത്.ആക്രമിക്കാൻ വന്ന പുരുഷനെ കട്ടിലിൽ കരുതിവെച്ച കത്തിയെടുത്ത് യുവതി ജനനേന്ദ്രിയം ഛേദിക്കുകയാണ് ചെയ്തത്.
തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളജിലേക്കും മാറ്റി.