ഉറങ്ങിക്കിടന്ന മാതാപിതാക്കളെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇരുപതുകാരന്‍; അക്രമം സ്വാതന്ത്യം നല്‍കാത്തതിനാല്‍

murder

മുംബൈ: ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ചടിച്ച മകന്‍ അറസ്റ്റില്‍. ഇരുപതുകാരനായ മകന്‍ മാതാപിതാക്കളെ അതി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ നലാസൊപാരയിലാണ് സംഭവം നടന്നത്.ജാന്‍മേഷ് പവാര്‍ എന്ന യുവാവാണ് അച്ഛന്‍ നരേന്ദ്ര(55)നെയും അമ്മ നര്‍മ്മതയെയും (50) ക്രൂരമായി ആക്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉറങ്ങിക്കിടന്ന പിതാവിനെയാണ് ജാന്‍മേഷ് ആദ്യം ആക്രമിച്ചത്. അച്ഛന്റെ കരച്ചില്‍ കേട്ടെത്തിയ അമ്മയെയും ഇയാള്‍ ചുറ്റികകൊണ്ട് അടിച്ചു. ശേഷം ഇരുവരെയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്ത് നിന്നും ജാന്‍മേഷ് രക്ഷപ്പെടുകയായിരുന്നു.

നര്‍മ്മതയുടെയും നരേന്ദ്രന്റെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. രണ്ടാഴ്ച്ച മുന്‍പാണ് മൂന്നംഗ കുടുബം സോപ്പറയിലേക്ക് താമസം മാറിയത്. മുന്‍പ് കുടുംബം താമസിച്ച സ്ഥലത്ത് ജമേഷിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി, എന്നാല്‍ ജമേഷിനേക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞത് നല്ല അഭിപ്രായം മാത്രമാണ്. അങ്ങനെ ആരോടും സംസാരിക്കാത്ത യുവാവാണെന്നുമായിരുന്നു അവരുടെ പ്രതികരണം.

ബികോം അവസാന വര്‍ഷവിദ്യാര്‍ത്ഥിയാണ് ജാന്‍മേഷ്. കൂടാതെ പാര്‍ട്ട് ടൈം ആയി ജോലിയും ചെയ്യുന്നുണ്ട്. മാതാപിതാക്കള്‍ സ്വാതന്ത്ര്യം നല്‍കാത്തതാണ് യുവാവിന്റെ പ്രകോപനത്തിന് പിന്നിലെന്നാണ് ഇവരുമായി ബന്ധമുള്ളവര്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പോലും ജാന്‍മേഷിനെ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. പാര്‍ട്ട് ടൈം ആയി ജോലിനോക്കുന്നതിനോട് മാതാപിതാക്കള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Top