കന്യാസ്ത്രീകള്‍ക്ക് ആക്രമണം; ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് സ്വഭാവം അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

നാദാപുരം: സംഘപരിവാര്‍ ശക്തികള്‍ മതനിരപേക്ഷതയും ഭരണഘടനയും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എന്നും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്റെ ഫാഷിസ്റ്റ് സ്വഭാവം അവസാനിച്ചിട്ടില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. നേരത്തെ മുസ്‌ലിം മത വിഭാഗക്കാരും ക്രൂരമായ ആക്രമണത്തിനിരയായി. സഞ്ചാരസ്വാതന്ത്ര്യം പോലും ആര്‍.എസ്.എസ് അജണ്ടയിലേക്ക് മാറുന്ന കാഴ്ചയാണ്. നടപടിയെടുക്കേണ്ട പൊലീസ് ഇവരുടെ കൂട്ടമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ തലത്തില്‍തന്നെ ഏറ്റവും പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമായത് കൊണ്ടാണ് ജനകീയ അടിത്തറ വിപുലമായതും ജനം എല്‍.ഡി.എഫിനെ തെരഞ്ഞെടുക്കാന്‍ തയാറായിനില്‍ക്കുന്നതും. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഇടതുപക്ഷം തീരുമാനിച്ചു. കെ.പി.സി.സി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് ഇതിനെ തുരങ്കം വെക്കുകയാണ് ചെയ്തതെന്നും പിണറായി ആേേരാപിച്ചു.

 

Top