സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച സംഭവം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ദേശീയപാതയില്‍ വെച്ച് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നിര്‍ണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വ്യാപാരിയുടെ വാഹനം പിന്തുടരുന്ന പ്രതികളുടെ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കവര്‍ച്ചാസംഘത്തെ സഹായിച്ചവരെ പറ്റി വിവരം കിട്ടിയതായാണ് പൊലീസ് അറിയിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം തുടരുകയാണ്. നെയ്യാറ്റിന്‍കരയില്‍ നിന്നും നൂറു പവന്‍ സവര്‍ണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധുവായി ലക്ഷണനെയും ആക്രമിച്ച് സ്വര്‍ണം കവന്നത്.

അരുണിനെയും ലക്ഷണനെയും അക്രമി സംഘം തട്ടികൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി.
പക്ഷെ അന്വേഷണത്തില്‍ രണ്ടു പേരെയും പോത്തന്‍കോട് സമീപം വാവറ അമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ലക്ഷ്മണ്‍ അവിടെ നിന്നും ഓട്ടോയില്‍ കയറി ആറ്റിങ്ങല്‍ എത്തി നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്.

 

Top