ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ മരിച്ചു

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 11 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കനത്ത മഴയായിരുന്നു.

കനത്ത മഴയെ തുടര്‍ന്നു ഇന്തോനേഷ്യയിലെ സുമാത്രയിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. സംഭവസമയം 20 വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

നിരവധി കെട്ടിടങ്ങള്‍ തര്‍ന്നുവെന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും ദുരന്തനിവാരണ സേന അറിയിച്ചു.

Top