അസ്ട്രസെനക വാക്‌സിന്‍ രോഗികളില്‍ 80 ശതമാനം വരെ മരണസാധ്യത കുറയ്ക്കുമെന്ന് പഠനം

ലണ്ടന്‍: അസ്ട്രസെനകയും ഓക്സ്ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ ഒരു ഡോസിന് രോഗികളില്‍ മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിച്ചതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്(PHE). ഫൈസര്‍-ബയോഎന്‍ടെക് വാക്സിന്റെ ആദ്യഡോസ് വാക്സിന്‍ നല്‍കുന്ന 80 ശതമാനം സംരക്ഷണം രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കുന്നതോടെ 97 ശതമാനമായി വര്‍ധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

2020 ഡിസംബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ ലക്ഷണങ്ങളുള്ള കോവിഡ് ബാധയെ തുടര്‍ന്ന് 28 ദിവസത്തിനുള്ളില്‍ മരിച്ചവരുടെ വാക്സിനേഷന്‍ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയായിരുന്നു പഠനം.

കോവിഡ് ബാധയ്ക്ക് തൊട്ടുമുമ്പ് അസ്ട്രസെനക വാക്സിന്‍ ഡോസ് സ്വീകരിച്ചവരില്‍ 55 ശതമാനത്തോളവും ഫൈസര്‍ വാക്സിന്‍ ഡോസ് സ്വീകരിച്ചവരില്‍ 44 ശതമാനവും വാക്സിന്‍ സ്വീകരിക്കാത്തവരേക്കോള്‍ മരണസാധ്യത കുറഞ്ഞതായി കണ്ടെത്തിയിരുന്നു. കോവിഡ് പിടിപെടുന്നതിന് ഒരാഴ്ച മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്ക് അധിക വാക്സിന്‍ സംരക്ഷണം ലഭിച്ചതായും പഠനം കണ്ടെത്തി.

 

Top