ബിജെപിക്ക് വോട്ടുചെയ്തില്ല; 426 മുസ്ലീം കുടുംബങ്ങളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

ഗുവാഹത്തി: ബിജെപിക്ക് വോട്ടുചെയ്തില്ലെന്ന് ആരോപിച്ച് 426 മുസ്ലീം കുടുംബങ്ങളെ അവരുടെ വീട്ടില്‍ നിന്ന്
ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. അസ്സമിലെ ബിശ്വനാഥില്‍ ആണ് സംഭവം.

ഡിസംബര്‍ ആറിനാണ് സംഭവം നടന്നത് എന്നാല്‍ കഴിഞ്ഞ ദിവസമാണ് ദേശീയമാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. ബലമായി വീട്ടില്‍ നിന്നും ഇറക്കിയ ഇവരുടെ വീടുകള്‍ അധികൃതര്‍ ഇടിച്ച് തകര്‍ക്കുകയും ചെയ്തു.

വീട്ടില്‍ നിന്ന് കുടിയിറക്കിയ ഈ 426 കുടുംബങ്ങളും ദേശീയ പൗരത്വപട്ടികയില്‍ പേരുള്ളവരാണ്. എന്നാല്‍ പ്രദേശത്തെ എംഎല്‍എയായ പദ്മഹസാരികയാണ് ഇതിന് പിന്നിലെന്നാണ് ജമാഅത്തെ ഇ ഇസ്ലാമി ഹിന്ദ് സംഘടനയുടെ സെക്രട്ടറി മുഹമ്മദ് അഹ്മദ് പറഞ്ഞത്.

ഡിസംബറിലെ കൊടും തണുപ്പില്‍ 426 കുടുംബങ്ങളില്‍ നിന്നുള്ള 1800 പേരും തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളോ കഴിക്കാന്‍ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്.

എംഎല്‍എ ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത് തനിക്ക് വോട്ടുചെയ്യുന്നവരല്ലെന്ന് ആരോപിച്ചാണെന്നും എംഎല്‍എയാണ് തങ്ങളെ ആക്രമിച്ചതെന്ന് ബാധിക്കപ്പെട്ട മുസ്ലീം കുടുംബങ്ങളും പറഞ്ഞു.

ഇതുവരെയായും ഇവരെ സന്ദര്‍ശിക്കാന്‍ ഒരു സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ മനുഷ്യാവകാശ
പ്രവര്‍ത്തകരാരും വന്നിട്ടില്ല. ഗുവാഹത്തിയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിനാല്‍ ഇവിടെയെത്തി വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

Top