ഏഷ്യാ കപ്പ്: മലേഷ്യയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മഴമൂലം തടസപ്പെട്ട മത്സരത്തില്‍ മലേഷ്യയെയാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യ 5.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാഞ്ഞതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 30 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

മാസ ഏലീസയും(14), എല്‍സ ഹണ്ടറുമായിരുന്നു ഈ സമയം മലേഷ്യക്കായി ക്രീസില്‍. ക്യാപ്റ്റന്‍ വിനിഫ്രെഡ് ദുരൈസിംഗത്തിന്‍റെയും(0), വാന്‍ ജൂലിയയുടെയും(1) വിക്കറ്റുകളാണ് മലേഷ്യക്ക് തുടക്കത്തിലെ നഷ്ടമായത്. ഇന്ത്യക്കായി ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്‌വാദും ഓരോ വിക്കറ്റെടുത്തു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 181-4, മലേഷ്യ 5.2 ഓവറില്‍ 16-2.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സാണ് നേടിയത്. സ്മൃതി മന്ഥാനക്ക് പകരം ഇറങ്ങിയ സബിനേനി മേഘന (69), ഷെഫാലി വര്‍മ (33) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്.ഓപ്പണിംഗ് വിക്കറ്റില്‍ ഷെഫാലിക്കൊപ്പം സബിനേനി 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 14-ാം ഓവറിലാണ് സഖ്യം പിരിയുന്നത്. ഷെഫാലി 19-ാം ഓവറിലും മടങ്ങി. 39 പന്തില്‍ നിന്നാണ് ഷെഫാലി 46 റണ്‍സെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നു. റിച്ചാ ഘോഷ് 19 പന്തില്‍ 33 റണ്‍സുമായി പുറത്താവാതെ നിന്നു.

Top