asia cup – india – sreelamka – kohli

മിര്‍പൂര്‍: ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ചു. നിര്‍ണായക ഘട്ടത്തില്‍ കരുതലോടെ ബാറ്റ് വീശിയ കോഹ് ലി(56*)ആണ് ഇന്ത്യയുടെ വിജയശില്‍പി. ഇതോടെ ആറ് പോയിന്റുള്ള ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു.

ടോസ് നേടി ബൗളിംഗ് തെരഞ്ഞടുത്ത ക്യാപ്റ്റന്‍ ധോണിയുടെ പ്രതീക്ഷയ്‌ക്കൊത്ത രീതിയിലാണ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ശ്രീലങ്കയെ 138 റണ്‍സിന് ഒതുക്കിയെങ്കിലും ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു.

ധവാനെയും രോഹിത്തിനെയും തുടക്കത്തിലെ നഷ്ടപ്പെട്ട ഇന്ത്യയെ പതിവ് രീതിയില്‍ നിന്നു മാറി കരുതലോടെ ബാറ്റ് വീശി കോഹ് ലിയും റെയ്‌നയും പതുക്കെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 25 റണ്‍സ് എടുത്ത റെയ്‌ന പുറത്തായ ശേഷം ക്രീസിലെത്തിയ യുവരാജ് സിംഗ് കോഹ് ലിക്ക് മികച്ച പിന്തുണ നല്‍കി.

18 പന്തില്‍ 35 റണ്‍സ് നേടിക്കൊണ്ട് റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തിയതും യുവിയാണ്. വിജയത്തിന് തൊട്ടകലെ വച്ച് യുവി പുറത്തായെങ്കിലും ക്യാപ്റ്റന്‍ ധോണിയുമായി ചേര്‍ന്ന് പത്തൊമ്പതാം ഓവറില്‍ തന്നെ കോഹ് ലി ഇന്ത്യയുടെ വിജയ റണ്‍ കുറിച്ചു.

Top