ധാക്ക: ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ ഏഴു ഗോളിന് (7-0) പരാജയപ്പെടുത്തി.
രണ്ടാം ജയത്തോടെ ഇന്ത്യ പൂള്‍ ‘എ’യില്‍ ആറു പോയന്റോടെ ഒന്നാമതെത്തി. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെയാണ് നേരിടുന്നത്.
ആദ്യകളിയില്‍ ജപ്പാനെ 5-1ന് തോല്പിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന മറ്റൊരു കളിയില്‍ ജപ്പാന്‍ പാകിസ്താനെ സമനിലയില്‍ തളച്ചു (2-2).
ഹര്‍മന്‍പ്രീത് സിങ് (28, 47), ഗുര്‍ജന്ത് സിങ് (7), ആകാശ്ദീപ് സിങ് (10), ലളിത് ഉപാധ്യായ (13), അമിത് രോഹിദാസ് (20), രമണ്‍ദീപ് സിങ് (46) എന്നിവരുടെ വകയായിരുന്നു ഗോളുകള്‍.
ഒന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ 3-0ന് മുന്നേറി നിന്നു. പെനാല്‍ട്ടി കോര്‍ണര്‍ ഗോളാക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല.
എന്നാൽ 13 പെനാല്‍ട്ടി കോര്‍ണറുകള്‍ കിട്ടിയെങ്കിലും അതില്‍ രണ്ടെണ്ണം മാത്രം ഗോളാക്കാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ.