ആഷസ് ടെസ്റ്റ് ; ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ അസ്തമിച്ചു, ഓസീസിനെതിരെ സമനില

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ആഷസ് ടെസ്റ്റിന്റെ അവസാന ദിനവും ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ അസ്തമിച്ചു.

വിജയം അപ്രാപ്യമായതോടെ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സ്‌കോര്‍; ഓസ്‌ട്രേലിയ; 327, 263/4 ഡിക്ല. ഇംഗ്ലണ്ട്; 491.

ആദ്യ മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയ ഓസ്‌ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

164 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ഓസീസിനെ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്മിത്തും അര്‍ധസെഞ്ചുറി നേടി പുറത്തായ ഡേവിഡ് വാര്‍ണറുമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 275 പന്തുകള്‍ നേരിട്ട സ്മിത്ത് 102 റണ്‍സാണ് അടിച്ചെടുത്തത്. സ്മിത്തിന്റെ 23ാം ടെസ്റ്റ് സെഞ്ചുറിയാണിത്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ രണ്ടു വിക്കറ്റുകള്‍ മാത്രം വീഴിത്താനേ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞുള്ളു.

227 പന്ത് നേരിട്ട് 86 റണ്‍സെടുത്ത വാര്‍ണര്‍ റൂട്ടിന്റെ പന്തില്‍ വിന്‍സ് ക്യാച്ചെടുത്താണ് പുറത്തായത്. തൊട്ടുപിന്നാലെ 4 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ സ്റ്റുവര്‍ട്ട് ബോര്‍ഡ് മടക്കി.

ഇംഗ്ലീഷ് നിരയില്‍ ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബോര്‍ഡ്, വോക്ക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടിന്നിങ്‌സിലുമായി ബോര്‍ഡ് 5 വിക്കറ്റ് നേടി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് പുറത്താകാതെ നിന്ന് കുക്കിന്റെ (409 പന്തില്‍ 244 റണ്‍സ്) ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Top