ആഷസ് ടെസ്റ്റ് ; പരമ്പര സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു

Ashes test

സിഡ്‌നി: ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ അഞ്ചാം ആഷസ് ടെസ്റ്റ് മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 346 റണ്‍സ് നേടി. തിരിച്ചടിക്കാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനത്തില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ഇംഗ്ലണ്ടിനോടൊപ്പമെത്താന്‍ 153 റണ്‍സ് ലക്ഷ്യമാണ് ഓസ്‌ട്രേലിയയ്ക്ക് മുന്‍മ്പിലുള്ളത്.

അഞ്ചു വിക്കറ്റിന് 233 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനം ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. എന്നാല്‍ 113 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് കൂട്ടിചേര്‍ത്തത്. 1 റണ്‍സിനിടയില്‍ ഇംഗ്ലണ്ടിന് അവസാന മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ജോ റൂട്ടും (83) ഡേവിഡ് മാലനും തമ്മിലുള്ള കൂട്ടുക്കെട്ടിലാണ് ടീം കരകയറിയത്. ഓസീസിനായി കുമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി.

ഓസീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ റണ്‍സ് എടുക്കുന്നതിനു മുന്‍മ്പെ ബാന്‍ക്രോഫ്റ്റ് പുറത്തായി. ആദ്യ മൂന്നുടെസ്റ്റുകളും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന്റെ നിര്‍ണ്ണായക മത്സരമാണ് ഇത്.

Top