ആഷസ് ടെസ്റ്റ് ; ഇംഗ്ലണ്ടിന് തകര്‍ച്ച, ഓസ്‌ട്രേലിയയ്ക്ക് മികച്ച ലീഡ്‌

ashes test

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പോരാട്ടം. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ 346 റണ്‍സിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 303 റണ്‍സിന്റെ ലീഡ്. നാലാം ദിനം 649-7ന് ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

171 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും 156 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ് 101 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ടിനായി മോയിന്‍ അലി രണ്ട് വിക്കറ്റും ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, മാസണ്‍ ക്രെയിന്‍, ടോം കുറന്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

രണ്ടാം ഇന്നിംഗിസിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് തകര്‍ച്ച നേരിട്ടു. പത്ത് റണ്‍ എടുത്ത കുക്കിനെ നേഥന്‍ ലയണ്‍ പവലിയന്‍ മടക്കി അയച്ചു. മിച്ചല്‍ സ്റ്റാര്‍കിന്റെ പന്തില്‍ സ്റ്റോണ്‍മാനും പുറത്തുപോയി. ജെയിംസ് വിന്‍സിം(18) ക്യാപ്റ്റന്‍ ജോ റൂട്ട്(14) എന്നിവരാണ് ക്രീസില്‍.

Top