ആഷസ് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മോശം തുടക്കം

ബ്രിസ്‌ബെയന്‍: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിന് മോശം തുടക്കം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ നഷ്ടമായി കഴിഞ്ഞു. 41 ഓവര്‍ പിന്നിടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് അവര്‍.

ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി  ഒലി പോപ്പ് 31*(67), ക്രിസ് വോക്‌സ് എന്നീ ബാറ്റര്‍മാരാണ് ക്രീസില്‍.ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 59 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയായിരുന്നു അവര്‍.

ലഞ്ചിന് ശേഷം ഒരു റണ്‍ കൂടി ചേര്‍ത്തപ്പോള്‍ ഹസീബ് ഹമീദിന്റെ വിക്കറ്റും നഷ്ടമായ അവര്‍ 60-5 എന്ന നിലയിലേക്ക് പതിച്ചു, അവിടെ നിന്നാണ് ഒലി പോപ്പ്, ജോസ് ബട്‌ലര്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ ബട്‌ലര്‍ പുറത്തായതോടെ 52 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിഞ്ഞു.

ആഷസിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ 0(1) ക്ലീന്‍ ബൗള്‍ഡാക്കി മിച്ചല്‍ സ്റ്റാര്‍ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ഓസ്‌ട്രേലിയക്ക് സമ്മാനിച്ചത്.  ഡേവിഡ് മലാന്‍ 6(9), ക്യാപ്റ്റന്‍ ജോ റൂട്ട് 0(9), ടീമിലേക്ക് മടങ്ങിയെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് 5(21), ജോസ് ബട്‌ലര്‍ 39(58)എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

Top