Asaduddin Owaisi

ലക്‌നോ: മജ്‌ലിസുല്‍ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ നാക്ക് അരിയുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ വിദ്യാര്‍ഥി നേതാവ് 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മീററ്റ് കോളജ് യൂണിയന്‍ മുന്‍ പ്രസിഡന്റും വിദ്യാര്‍ഥി നേതാവുമായ ദുഷ്യന്ത് തോമറാണ് വിവാദ പ്രസ്താവനയുമായി രംഗത്തിറങ്ങിയത്.

താന്‍ ഒരിക്കലും ‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ലെന്ന് മഹാരാഷ്ട്രയില്‍ നടന്ന ഒരു പരിപാടിയില്‍ ഒവൈസി പറഞ്ഞതില്‍ ക്ഷുഭിതനായാണ് വിദ്യാര്‍ഥി നേതാവിന്റെ ആഹ്വാനം. ഒവൈസിയുടെ പരാമര്‍ശം മാത്രമല്ല ദേശവിരുദ്ധമെന്നും അയാള്‍ എത്രത്തോളം ദേശദ്രോഹിയാണെന്നാണ് പ്രസ്താവന തെളിയിക്കുന്നതെന്നും ദുഷ്യന്ത് ആരോപിച്ചു.

Top