താന്‍ ലീഗ് വിരോധിയല്ലെന്നും മുസ്ലീം ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആര്യാടന്‍ മുഹമ്മദ്

ജിദ്ദ: എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും താന്‍ ലീഗ് വിരോധിയല്ലെന്നും കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ മുഹമ്മദ്.

താന്‍ ഉറച്ച കോണ്‍ഗ്രസ്സുകാരനാണ്. കോണ്‍ഗ്രസ്സ് യോഗത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി വളര്‍ത്തുന്നതിനെകുറിച്ചാണ് സംസാരിക്കുക. മുന്നണി പരിപാടിയില്‍ മുന്നണിയിലെ കക്ഷികള്‍ക്ക് വേണ്ടിയും സംസാരിക്കും. നിലമ്പൂരിലും മറ്റു സ്ഥലങ്ങളിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുസ്ലിം ലീഗും ശക്തമായി രംഗത്തിറങ്ങാറുണ്ടെന്നും ആര്യാടന്‍ ചൂണ്ടികാട്ടി.

പികെ കുഞ്ഞാലിക്കുട്ടി ഏറ്റവും മികച്ച സ്ഥാനാര്‍ഥിയായിരുന്നെന്ന് ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. അദ്ദേഹവുമായി വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാഭാവികമായും നല്ല ബന്ധമുണ്ടാകും. മലപ്പുറം ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് പുതുജീവന്‍ നല്‍കുകയായിരുന്നു. ഐക്യമുന്നണി ശക്തമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടാനാവുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

Top