ശ്രീനഗർ: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കു തക്കതായ മറുപടി നൽകാൻ സൈന്യത്തിനു നിർദേശം നൽകിയതായി പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ് ലി. ജമ്മു കാഷ്മീർ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
പാക് നുഴഞ്ഞുകയറ്റങ്ങളെ സൈന്യം ഏതുവിധേയനെയും തകർക്കുമെന്നും താഴ് വരയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ ലംഘനത്തിന് ഏതെങ്കിലും വിധത്തിലുള്ള ശ്രമങ്ങളുണ്ടായാൽ തക്കതായ മറുപടി നൽകാൻ സൈന്യത്തിനു നിർദേശം നൽകിയതായും ജയ്റ്റ് ലി വ്യക്തമാക്കി. കാഷ്മീരിലുണ്ടാകുന്ന തീവ്രവാദവും ഭീകരതയും ജനങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും ഇത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.