ഭീകരവാദികള്‍ കൊലപ്പെടുത്തിയ സൈനികന്റെ സഹോദരങ്ങള്‍ സൈന്യത്തില്‍ ചേര്‍ന്നു

ശ്രീനഗര്‍: പാക്കിസ്ഥാന്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികനായ ഔറംഗസേബിന്റെ സഹോദരങ്ങള്‍ സേനയില്‍ ചേര്‍ന്നു. മൊഹമ്മദ് താരിഖ്, മൊഹമ്മദ് ഷബീര്‍ എന്നിവരാണ് സൈന്യത്തില്‍ ചേര്‍ന്നത്. രജൗറിയിലാണ് ഇവരുള്‍പ്പെട്ട പുതിയ ബാച്ചിന്റെ എന്‍ റോള്‍മെന്റ് പരേഡ് നടന്നത്.

കഴിഞ്ഞവര്‍ഷം ഈദിന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പുല്‍വാമയില്‍ നിന്ന് ഔറംഗസേബിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്. വെടിയുണ്ടകള്‍ തറച്ച ഔറംഗസേബിന്റെ ശരീരം ജൂണ്‍ പതിനാലിന് കണ്ടെത്തുകയായിരുന്നു.

പരിശീലനത്തിനു ശേഷം ഞങ്ങള്‍ ഭീകരവാദത്തിനെതിരെ പൊരുതുകയും ഞങ്ങളുടെ സഹോദരന്‍ ഔറംഗസേബിന്റെ രക്തസാക്ഷിത്വത്തിന് പകരംവീട്ടുകയും ചെയ്യും. ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നതിലും രാജ്യത്തെ കുറിച്ച് ഓര്‍ത്തും ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു- സഹോദരങ്ങള്‍ പ്രതികരിച്ചു.

Top