ജമ്മു കശ്മീരിലെ രജൗറിയില്‍ ഏറ്റുമുട്ടല്‍; സുരക്ഷസേന നാലു ഭീകരരെ വധിച്ചു

kashmir

ജമ്മു കശ്മീര്‍: കശ്മീരിലെ രജൗറി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സേന നാലു ഭീകരരെ വധിച്ചു. സുന്ദെര്‍ബനി പ്രദേശത്താണ് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. അടുത്തിടെ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറിയവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ജമ്മുകശ്മീര്‍ പൊലീസ് മേധാവി എ.പി. വൈദ് വ്യക്തമാക്കി.

പ്രദേശത്ത് ഭികരരുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാവിലെയാണ് തിരച്ചില്‍ തുടങ്ങിയത്. തിരച്ചില്‍ തുടങ്ങുന്നതിന് മുമ്പ് പ്രദേശത്തെ സ്‌കൂളുകള്‍ മുഴുവനും അടയ്ക്കാന്‍ എ.പി. വൈദ് ഉത്തരവിട്ടിരുന്നു. ഏറ്റുമുട്ടല്‍ നടന്നാല്‍ ഭീകരര്‍ സ്‌കൂളുകള്‍ ഒളിത്താവളമായി തിരഞ്ഞെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സ്‌കൂളുകള്‍ അടപ്പിച്ചത്.

വൈകിട്ട് 5.30 ഓടെ നാല് ഭീകരരെ വധിച്ചതായി രജൗറി ഡപ്യൂട്ടി കമ്മീഷണര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ബുദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചിരുന്നു.

Top