അരിക്കൊമ്പനെ പിടിച്ചുനിര്‍ത്തണമെന്ന വാശിയില്ലെന്ന് തമിഴ്‌നാട് വനംമന്ത്രി എം.മതിവേന്ദന്‍. ജനവാസമേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കിയാല്‍ മാത്രമേ കൂട്ടിലടയ്ക്കുകയുള്ളു. കേരളത്തിനും തമിഴ്‌നാടിനും അരിക്കൊമ്പനുമേല്‍ ഒരേ അവകാശമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ മുറിവുകളെല്ലാം ഭേദമായി, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നും മന്ത്രി വ്യക്തമാക്കി. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിര്‍ന്നിട്ടുള്ളൂ. ആന ഒരു സ്ഥലത്ത് മാത്രം നില്‍ക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പന്‍ കാട്ടില്‍ മൈലുകള്‍ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ 25000 രൂപ പഴിയീടാക്കണെമന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കോടതിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഉത്തരവിന്റെ പകര്‍പ്പില്‍ പിഴ രേഖപെടുത്തിയിട്ടില്ലായിരുന്നു.