മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം; അര്‍ജന്റീനയുടെ രക്ഷകനായി മെസ്സി

റിയാദ്: മൂന്നു മാസത്തെ വിലക്കിന് ശേഷം അര്‍ജന്റീനയുടെ മാനം കാത്ത് ലയണല്‍ മെസ്സി. പതിമൂന്നാം മിനിറ്റില്‍ മെസ്സി നേടിയ ഗോളില്‍ ബ്രസീലിനെതിരായ സൗഹൃദമത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയതിളക്കം. സ്‌കോര്‍ 10.

റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. തിങ്ങിനിറഞ്ഞ, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ആരാധകരെ സാക്ഷി നിര്‍ത്തിയാണ് അര്‍ജന്റീന തിളങ്ങുന്ന ജയം നേടിയത്. ചാംപ്യന്‍സ് ലീഗിലെ ഹാട്രിക്കിലൂടെ ശ്രദ്ധേയനായ പതിനെട്ടുകാരന്‍ റോഡ്രിഗോയുടെ ബ്രസീല്‍ ദേശീയ ടീം അരങ്ങേറ്റത്തിനും മത്സരം സാക്ഷ്യം വഹിച്ചു.

മത്സരങ്ങളില്‍ ജയമാണ് പ്രധാനമെന്നും അതും ബ്രസീലിനെതിരെ തന്നെ ജയം നേടാനായതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും മത്സരത്തിനു ശേഷം മെസ്സി പ്രതികരിച്ചു.

Top